Latest News
Latest News
തിരുവനന്തപുരം: വീണ്ടും ഇടിഞ്ഞ് സംസ്ഥാനത്തെ സ്വർണവില. പവന് 760 രൂപ കുറഞ്ഞ് 51,200 രൂപ എന്ന നിലയിലും, ഗ്രാമിന് 95 രൂപ കുറഞ്ഞ് 6,400 രൂപ എന്ന നിലയിലുമാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്. രാജ്യത്ത് ബജറ്റിന് പിന്നാലെ പവന് 2,000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. മാസത്തിലെ ഏറ്റവും ഉയർന്ന സ്വർണവില ജൂലൈ 17 രേഖപ്പെടുത്തിയ 55,000 രൂപയാണ്. ഏറ്റവും താഴ്ന്ന നിലവാരം ഇന്നത്തെ 51,200 രൂപയാണ്. സ്വർണവില ഇടിയാൻ കാരണമായത് ബജറ്റില്‍ സ്വര്‍ണം- വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ കുറച്ച നടപടിയാണ്. സ്വർണം, വെള്ളി എന്നിവയുടെ കസ്റ്റംസ് തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറച്ചു. പ്ലാറ്റിനത്തിൻ്റെ കസ്റ്റംസ് തീരുവ 6.4 ശതമാനമായാണ് കുറച്ചത്.
Your experience on this site will be improved by allowing cookies.