Latest News
Latest News
ഇരിങ്ങാലക്കുട: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് കരാഞ്ചിറ സ്വദേശിനിയിൽനിന്ന് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. തൊടുപുഴ വണ്ണപ്പുറം വേലപറമ്പിൽ ജോബിനെയാണ് (28) കാട്ടൂർ സി.ഐ ഇ.ആർ. ബൈജുവും സംഘവും പിടികൂടിയിരിക്കുന്നത്.
യു.കെയിൽ പ്രതിമാസം 1,80,000 രൂപ ശമ്പളത്തിൽ ജോലിയും ഭർത്താവിനും മകനും ആശ്രിതവിസയും ശരിയാക്കി നൽകാമെന്ന് പറഞ്ഞ് തൊടുപുഴയിലുള്ള പ്രതിയുടെ കൊളംബസ് ജോബ്സ് ആൻഡ് എജുക്കേഷൻ എന്ന സ്ഥാപനം വഴി 8,16,034 രൂപ കൈപ്പറ്റിയതായി പൊലീസ് പറഞ്ഞു. ഉദ്യോഗസ്ഥരായ ബാബു ജോർജ്, രമ്യ കാർത്തികേയൻ, ശ്യാം എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
Your experience on this site will be improved by allowing cookies.